കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017, ജനുവരി 1, ഞായറാഴ്‌ച

നീ...



അവസാന നിമിഷം വരെ
നിന്നോട് സംസാരിചിരിക്കണം...
കൂടെയുള്ള ഓരോ നിമിഷവും
വർണങ്ങൾ കൂടി കൊണ്ടേയിരിക്കുന്നു...
ആ നിമിഷങ്ങൾക്കു കണ്ണേറു വരാതെ
നിന്റെ അധരതോട് ചേർത്ത് വെക്കണം.
ദുഖങ്ങളെ നിന്റെ നെഞ്ചിൽ
കിടത്തിയുറക്കണം.
പ്രണയനിലാവൊഴുകുന്ന രാത്രികളിൽ
എല്ലാം മറന്നു നിന്നിൽ പടർന്നുകേറണം.
ഉണരാത്ത പകലിലേക്ക് വഴുതി വീഴുമ്പോൾ
നീപോലുമറിയാതെ നിന്നിൽ ലയിക്കണം....

2013, ഓഗസ്റ്റ് 13, ചൊവ്വാഴ്ച

കാക്കസ്വപ്നം

മഞ്ഞു മേഘങ്ങള്‍ക്കിടയിലൂടെ
ആരോ എത്തി നോക്കുന്നു
പ്രകാശംകൊണ്ട്
കണ്ണില്‍ ഇരുട്ടു കയറി
സ്വയം ഇത്രയും പ്രകാശം
എവിടെനിന്നാണവന്?
ചിതറിക്കിടക്കുന്ന സ്ഫടികങ്ങളില്‍

അവ്യക്തമായൊരു രൂപം
അഭൂതപൂര്‍വമായ ഒരു രാഗം
അതവനെ വലംവയ്ക്കുകയാണ്
ഇരമ്പലില്‍ ഒഴുകിവന്നാഗാനം
എന്നെ പുണരാന്‍ തുടങ്ങുകയാണോ?

പെട്ടെന്നൊരു ആക്രോശം
ഭീമന്‍ച്ചിറകുകള്‍ രാഞ്ചിയടുക്കുന്നു
ഓടിത്തളര്‍ന്നു വീണത്
ഒരു കട്ടിലിനു താഴെ

വീണ്ടും ആക്രോശങ്ങള്‍
വീടിനു പിന്നിലൊരു ബഹളം
മഴത്തുള്ളികള്‍ കൊണ്ട്
മുറ്റത്ത് സ്ഫടികപ്പൂക്കളം
ചാറ്റല്‍മഴ നനഞ്ഞു
അപ്പുവും കണ്ണനും
ഒപ്പം കൂടും കൂട്ടും നഷ്ടപ്പെട്ട
കാക്കക്കുട്ടിയും
അലറിവിളിക്കുന്ന അമ്മകാക്കകള്‍
ഞാന്‍ കേട്ട മനോഹരഗാനം പോലെ
മാവിലെ അമ്മകാക്കളെ
കാണാന്‍ കഴിയുന്നില്ല
അവിടേയും സ്വയം പ്രകാശിച്ച്
ആദിത്യന്‍ തന്നെ
വീട്ടിലേക്കു കയറാന്‍
വടി കുത്തേണ്ടി വന്നു
കണ്ണില്‍ ഇരുട്ടു കയറി
ഒരു കാക്കകുഞ്ഞിനെ പോലെ.

2013, ഓഗസ്റ്റ് 7, ബുധനാഴ്‌ച

മെഴുകു തിരികൾ

കത്തുന്ന സുര്യനു താഴെ 
ഉരുകിയൊലിക്കുന്ന നീല മെഴുക് 
ഉയർന്നു പൊങ്ങുന്ന തീപ്പെട്ടിക്കൂടുകൾക്ക് മേലെ
അനുസരണയോടെ ഉരുകാൻ വിധിക്കപെട്ടവൻ 
അനങ്ങാൻ കഴിയാത്ത വിധം
മെഴുകുകൊണ്ട് കാൽ ഒട്ടിയുറഞ്ഞു
മെഴുകുതുള്ളി പോലെയടരുന്ന
വിയർപ്പു തുള്ളികൾ
കാലുകൾ വലിച്ചൂരാൻ ശ്രമിച്ചില്ല
അണഞ്ഞു പോയാലോ എന്നു ഭയം
ആശ്വാസത്തിനായി പരതി നോക്കി
കൂടെയുള്ളവർക്ക് വെളിച്ചം കിട്ടുന്നുണ്ട്
ഉരുകിയുരുകി തിരിനാളത്തിലെ
മഞ്ഞനിറം താഴേക്കു പടർന്നു...


2013, ജൂൺ 5, ബുധനാഴ്‌ച

ഒളിത്താവളങ്ങൾ

കാണാതെ കണ്ട് അറിയാതെയറിഞ്ഞ്
നിന്നുദരത്തിലെന്നെ ഒളിപ്പിച്ചു വെച്ച്
കൊഞ്ചിയും തേങ്ങിയും ചവിട്ടിയും
അതെന്റെ ആദ്യ താവളമായി മാറിയിരുന്നു
                                     
കണ്ണിലൊളിപ്പിച്ച കുസൃതിയോടെ
അവളെന്നെക്കാട്ടി മോഹിപ്പിച്ച ആ
പുസ്തകത്താളിലെ മയിലപ്പീലിയിൽ 
ഒളിച്ചിരിക്കാനാഗ്രഹിച്ച് നടന്നിട്ടും
തോരാതെ പെയ്തൊരാ പെരുമഴയിലന്നു
നിന്റെ നനഞ്ഞപാവാട ശബ്ദവും,
വെളിച്ചെണ്ണമണമുള്ള മുടിത്തുമ്പിലെ- 
വെള്ളത്തുള്ളികളും കണ്മറയുന്നവരെ കണ്ടു ഞാൻ

ജനൽപ്പാളിയിലൂടെന്നെ എത്തിനോക്കിയ വിരലുകൾ
നിന്റെ പാദുകങ്ങളെ പിൻതുടർന്ന നാളുകൾ
കലാലയത്തിലെ ഒഴിഞ്ഞ ഇടനാഴികകൾ
വാചാലമായ നിന്റെ മൌനത്തിന് കാവലായി
വായനശാലയിലെ പുസ്തകങ്ങൾ
എനിക്കുവേണ്ടി കവിതകളെഴുതി
നിന്റെ കൊഞ്ചുന്ന ചിലങ്കകളെന്നെ പുളകമണിയിച്ചു
നോട്ടങ്ങളെന്നെ വാരിപ്പുണന്നു
നീ മറന്നു വെക്കുന്ന കടലാസുതുണ്ടുകൾ 
ഞാനെന്തിനോ വേണ്ടി എടുത്തുവെച്ചു
നിന്റെ ചിലങ്കയിലെ ഒരു മുത്തായി
മാറാ ഞാ കൊതിച്ചെങ്കിലും
കാലമെന്നെയീ മരുഭൂമിയിലെ കൂറ്റ 
കെട്ടിടങ്ങൾക്കിടയിലൊളിപ്പിച്ചു

നിന്റെ കൈവിട്ടോടിച്ചെന്നതിനിയുമറിയാത്ത
താവളങ്ങളിലേക്കാണെന്നറിഞ്ഞില്ല ഞാൻ
ഇനി നിന്റെയുദരത്തിലൊളിക്കാനാകില്ലെങ്കിലും
നിന്റെ മടിത്തട്ടിലൊളിക്കണമിനിയെന്നും

2013, മേയ് 29, ബുധനാഴ്‌ച

പിറവി


ഉറക്കം നഷ്ടപ്പെടുത്തിയ രാത്രികളിൽ
ഞാൻ നിന്നെ തിരഞ്ഞുകൊണ്ടേയിരുന്നു
പിടിതരാതെ നീ വഴുതി മാറുമ്പോഴും
നിനക്കായി ഞാൻ കാത്തിരിപ്പു തുടർന്നു
മനസ്സിൽ കോറിയിട്ട അവ്യക്തമായ കുത്തുക 
എന്നെ മാറി മാറി അസ്വസ്ഥമാക്കി
നിന്റെ മൌനം എന്റെ തലച്ചോറിനെ ഇളക്കി-
മറിച്ചപ്പോഴും നീ ഊറിച്ചിരിച്ചതേയുള്ളൂ

കുത്തുക കൂടിച്ചേർന്ന് വരകളേയും
വരക അക്ഷരങ്ങളേയും
അക്ഷരങ്ങ വരികളേയും ഗർഭം ധരിച്ചു
അങ്ങനെ നിലാവുള്ളൊരു രാത്രിയിൽ
നക്ഷത്രങ്ങളെ സാക്ഷിയാക്കിയവൾ
ആശയങ്ങക്കു ജന്മം നൽകി....

2011, ജനുവരി 28, വെള്ളിയാഴ്‌ച

മുഖംമൂടികള്‍


കറുത്ത മുഖപടത്തിനുള്ളില്‍ ശ്വാസം-
മുട്ടിക്കുന്ന മടുപ്പിലും എനിക്കെന്തൊരാശ്വാസം.
ശൂന്യമായാ അഴികള്‍ക്കുള്ളിലെ ഹോമാഗ്നിയില്‍
വെന്തുരുകന്നതിനേക്കാള്‍ സുഖകരമാണിത്.

സൈറന്‍ മുഴങ്ങുമ്പോള്‍
ശവശരീരങ്ങള്‍ ഇഴഞ്ഞു നീങ്ങി
ഒരു കറുത്ത തുണികഷ്ണം
ദൂരെ ഞാന്‍ കണ്ടു
ഇന്നലെ ആരോ വലിച്ചെറിഞ്ഞ
മുഖം മൂടിയാണത്.
എനിക്കത് തൊടാനാകുന്നില്ല.
ഒരുപക്ഷെ ഞാനിരിക്കുന്ന കറങ്ങുന്ന കസേര
അവിടെത്താറായി കാണില്ല...
അതോ എന്റെ വെളുത്ത മുഖംമൂടി
അഴിഞ്ഞുവീഴാത്തതു കൊണ്ടോണോ?

നിശബ്ദതയില്‍ വീണു കത്തിയ
മാംസം കരിയുന്ന മണം
ഇവിടെ ദ്വാരപാലകര്‍ ഇരുമ്പുമണികള്‍
സേനയും സൈന്യാധിപനും അവര്‍ തന്നെ
പാപങ്ങള്‍ പുളഞ്ഞു ചാടുന്ന പുഴുക്കളും
പ്രായശ്ചിത്തങ്ങള്‍ ചേതനയറ്റ ശരീരങ്ങളും

എങ്കിലും...
മാറ്റിയെറിയപ്പെടുന്ന മുഖം മൂടികള്‍
പിന്നേയും ബാക്കി...

2010, നവംബർ 17, ബുധനാഴ്‌ച

നിശാസ്വപ്നങ്ങള്‍

ശരീരമില്ലാത്ത ശബ്ദങ്ങള്‍ എന്നെ വട്ടമിട്ട് പറക്കുന്നു
കണ്ണീരുണങ്ങിയ രോദനങ്ങള്‍ എനിക്ക് മാത്രം കേള്‍ക്കാം
ആരൊക്കെയോ എന്നെ പേരുചൊല്ലി വിളിക്കുന്നു
തിരിച്ചറിയാന്‍ കഴിയാത്ത പരിചയമുള്ള ശബ്ദങ്ങള്‍
കൈനീട്ടിപ്പിടിക്കാന്‍ പലവട്ടം ശ്രമിച്ചു നോക്കി
ശരീരമില്ലാത്ത ശബ്ദങ്ങളെ ഞാനെങ്ങനെ സ്വന്തമാക്കും!!!

2010, നവംബർ 13, ശനിയാഴ്‌ച

പ്രണവം


ആഴക്കടലിലെ നിശബ്ദതയില്‍ തട്ടി പ്രതിധ്വനിക്കുന്ന
ഓളങ്ങളുടെ സംഗീതം പോലെ...
ആദിമ ശൂന്യതയിലെ അനന്തതയില്‍ നിന്നുണ്ടാകുന്ന
ഓംകാര മന്ത്രം പോലെ...
നീയെന്‍ ഹൃദയ തന്ത്രികളെന്നില്‍ മീട്ടിയ
ശ്രുതിമധുര നാദത്തിനായി കാതോര്‍ക്കുന്നു...

2010, സെപ്റ്റംബർ 8, ബുധനാഴ്‌ച

ഞാനെന്നും ഒറ്റക്കായിരുന്നു



കണ്‍പോളകള്‍ക്കുള്ളില്‍
ചെറു മിന്നാമിനുങ്ങുകള്‍...
കുഞ്ഞു വെട്ടം പടര്‍ന്നു പടര്‍ന്നു
ഇരുട്ടിനെ മൂടിക്കളഞ്ഞു
പുതിയ ലോകവും
എന്നെ തനിച്ചാക്കി യാത്ര തുടര്‍ന്നു...
ഞാനെന്നും ഒറ്റക്കായിരുന്നു...

കാട്ടിലൊറ്റപ്പെട്ടു പോയി
വഴിയറിയാതെ പകച്ച്
കരഞ്ഞു തളര്‍ന്ന്
ഞാനെപ്പഴോ ഉറങ്ങിപ്പോയി.

വരിഞ്ഞു കെട്ടിയ ചിന്തകള്‍
ശ്വാസംമുട്ടി മരിക്കുന്നു
പിടഞ്ഞെഴുനേറ്റപ്പോള്‍
വീണു ചിതറിയ കുറിപ്പുകള്‍ മാത്രം
വാരിപ്പെറുക്കി നടന്നു നീങ്ങുമ്പോള്‍
ചുറ്റിലും വെറുതെ കണ്ണോടിച്ചു
ഞാനെന്നും ഒറ്റക്കായിരുന്നു...

2009, നവംബർ 21, ശനിയാഴ്‌ച

പ്രണയിനി


ഞാനിന്നും ആ
ആസ്പത്രി വരാന്തയില്‍
പഴുത്തൊലിക്കുന്ന വൃണങ്ങളുമായി. . .
എനിക്ക് ചുറ്റും മരുന്നുകളുടെ
മടുപ്പിക്കുന്ന നിശ്വാസങ്ങളാണ്
പ്രതീക്ഷയുടെ തരിന്ബുപോലുമില്ലാത്ത
കിനാവള്ളികള്‍. . .

മുറിവില്‍ നിന്നോലിക്കുന്ന
രക്തക്കറകള്‍ക്ക്
എന്‍ടെ പാപങ്ങളെ
മായ്ക്കാന്‍ കഴിയുമോ?
ആ രക്തത്തുള്ളികള്‍ക്ക് നിറമില്ല
പക്ഷെ സുഗന്ധമുണ്ട്
എന്‍ടെ സ്നേഹത്തിന്ടെ സുഗന്ധം

കത്തിയമരുന്ന തലക്കുള്ളില്‍
വേവുന്ന ചിന്തകള്‍
ഓര്‍മ്മകള്‍ ആളിക്കത്തവേ
ഒരുപിടി ചാരക്കുംബാരമായി
സ്വപ്‌നങ്ങള്‍ പൊലിഞ്ഞു പോകുന്നത്
ഞാന്‍ കണ്ടു

ആരോ കഴുത്ത് ഞെരിക്കുന്നു
എനിക്ക് ശ്വാസം മുട്ടുന്നു
മരണത്തെ പ്രണയിച്ചിട്ടും
അവസാന ശ്വാസത്തിനായി
ആഴത്തില്‍ പരതുന്നു
ഒരു നിശ്വാസത്തിനായി യാചിക്കുന്നു

അന്നവനെനിക്ക് അഭയമെകി
മനസിനെ വാരിപ്പുനര്‍ന്നവൻ
എന്‍ടെ ചിന്തകളെ കീഴ്പെടുത്തി
എന്നെ സ്വന്തമാക്കി

അവനില്‍ ഞാനെന്ടെ നിഴല്‍ കണ്ടു
പക്ഷെ അതിനായുസ്സു ക്ഷണികമായിരുന്നു . . .
അവനു നല്കാന്‍,
ഒരു കുപ്പി രക്തം ഞാനെടുത്തു വെച്ചു
അത് നല്കാനെനിക്കായില്ല
അതിന് മുന്പേ
കുപ്പിച്ചില്ലുകള്‍ എന്‍ടെ കണ്ണില്‍ തറച്ചു
എനിക്ക് കാഴ്ച നഷ്ടമായി . . .

ഇന്നും
ആ ആസ്പത്രി വരാന്തകളില്‍
ചീഞ്ഞു നാറുന്ന വൃണങ്ങളുമായി
ഒഴുകി തീരാത്ത
പാപത്തിണ്ടേ രക്തക്കളത്തില്‍
പ്രിയനെയും കാത്തിരിക്കുകയാണീ
പ്രണയിനി . . . 

We


My angel...
who made me smile with tears...
I sought intense love
in her, I can see myself

She whispered me,
love in its perfect sense.
But more than that,
you hate me!
Wetting my bed with tears
I expect you decades and decades...
Yes! tears shed for your love
I'm trying to get you completely

The relation I share with you
is not just a day or month old
It taken a short time
to mould,
take its own shape,
into such a wonderful feeling.
The feeling...
studied me to love and
to be loved...
that makes me care for you.
Sharing all,
made us to cry and laugh.

We peep into a world that our's
The world of mine, that not yours
and your's where I'm a tresspassers
Our relation has its own beauty,
like a never ending bond.
That is certain for years to come
Friendship... and that's it...
Hear your heartbeats and feel our love.

2008, ഫെബ്രുവരി 6, ബുധനാഴ്‌ച

MY FRIEND - MY LITTLE KITTEN


An extra ordinary girl
Lover of dreams and darkness
Her naked brown eyes
deeper than the ocean
Hair is silky golden
which loved by all
She is more beautiful
than anyone in this world.
Her smile...
bring jealous to moon
because she is more beautiful than twilight.
Stars lost their shining
she is shining like thousand sun.
Her 'valentine' is so cute
attracts everyone like magnet
I too love him
she is ready to give him to me.
She walked in me
Here spirit has entered my soul
Her heartbeats were in my heart
And her breath was upon my face
I knew her all.
I knew your joy and your pain
In your sleep, your dreams were my dreams...
Her silence...
brought tears in my eyes
Ceases all, to listen her heart
Dissolves her Love in my memory
Though death may hide me'
Again I seek your understanding.
Which I Love most in you
may be clearer in your absence
'Friendship save the deepening of the spirit'.
I found you always with hours to live
You can't dwell longer in solitude
because you live in my heart.
Let your voice and words
spear into my ears and soul
I can saw you in the depth
of your hopes and desires
Trust the dreams, for in them
hidden the gate to eternity.
You give a world of happiness to me
You lead my mind to a state
where the most of joys bring immense bliss.
I sow seeds of love in her
And reap the harvest with joy.
I'm eagerly waiting to see her
Run to doorsteps without looking back
Hug her like my spirit
to take and give all the love
And not let to apart.

2007, ഡിസംബർ 5, ബുധനാഴ്‌ച

PARADISE


A new kind of landscape,
Silent green valleys with plentiful trees and shrubs,
Faint drops of mist falls like worship from heaven,
Blue sky seems our endless passion,
Land of our memories and desires...
River flows between the mountain and valley,
Seperates 'US' into 'I' and 'YOU'

A fairy began to sprout in our minds...
The gates of our heart were open.
Our dreams faded in twilights,
The knowledge we attained from here
Is like a fragment of life.

A tremendous music heard
was the song of beloved ones.
Giveup all thoughts
to create good souls
Blood can end our thirst of desire
because it is the rhythm of life
Seasons sung the rememberance of the lost joy
Sorrows make us inseperable
Nights are beautiful
they delight the feel of spirit
Shadows put the foundation of dreams
Depth of pain revealed through eyes
"Friend" is sharing, our needs
sharing all sorrows and pleasure
mirror of ours, and our love.
Live to be loved...

Solitude gives us many relations, sombre thoughts
Eyes can't see the beauty of heart
blind is the real beauty.

Now,
time comes to the end of the spree...
love can't bid the farewell to anybody
faith is our only hope.
Yet we wait for a re union
like a hornbill...